ബഫർ സോൺ: കർഷകരെ ഭൂമിയിൽ നിന്ന് ഇറക്കി വിടാൻ അനുവദിക്കില്ല - കെ. മുരളീധരൻ

ബഫർ സോൺ: കർഷകരെ ഭൂമിയിൽ നിന്ന് ഇറക്കി വിടാൻ അനുവദിക്കില്ല - കെ. മുരളീധരൻ

കോൺഗ്രസും ഐക്യജനാധിപത്യമുന്നണിയും ഉള്ളകാലം കർഷകരെ തങ്ങളുടെ ഭൂമിയിൽ നിന്ന് ഇറക്കി വിടാൻ അനുവദിക്കില്ലായെന്ന് മുൻ കെ.പി.സി.സി പ്രസിഡൻറ്  കെമുരളീധരൻ.  കർഷകരെയും അവരുടെ ഭൂമിയും സംരക്ഷിക്കാൻ കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണി പ്രതിജ്ഞബദ്ധമാണ്കേരളത്തിലെ മുഴുവൻ കുടിയേറ്റ ജനതയുടെയും വികാരം പ്രതിഫലിക്കുന്ന യാത്രയാണ് ഡീൻ കുര്യാക്കോസ് എംപി നയിക്കുന്ന സമര യാത്രയെന്ന് ഏഴാം ദിവസത്തെ സമാപന സമ്മേളനം കഞ്ഞിക്കുഴിയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

 

 

കേരളത്തിൽ നിന്നുള്ള യുഡിഎഫ് എം.പിമാർ പാർലമെൻറിൽ  വിഷയം ഉന്നയിക്കുകയും കേന്ദ്ര പരിസ്ഥിതി മന്ത്രിയെ കണ്ട് നിവേദനം നൽകുകയും ചെയ്തിട്ടുണ്ട്കർഷകരെ ഇറക്കി വിടില്ലെന്ന ഉറപ്പ് കേന്ദ്രമന്ത്രി നൽകിയിട്ടുണ്ട്പിണറായി സർക്കാരിൻറെ കാലത്ത് കർഷകർ കടുത്ത മാനസിക സംഘർഷം അനുഭവിക്കുകയാണ്കുടിയേറ്റ കർഷകരുടെ അധ്വാനത്തിലാണ് കേരളം കർഷക രംഗത്ത് ഒന്നാം സ്ഥാനത്ത് എത്തിയതെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

 

 

സുപ്രീം കോടതി അനുവദിച്ച മൂന്ന് മാസത്തിനുള്ളിൽ പഠനം പൂർത്തികരിക്കാൻ പോലും പിണറായി സർക്കാരിന് സാധിച്ചിട്ടില്ലഫിസിക്കൽ വെരിഫിക്കേഷൻ നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് പകരം സാറ്റലൈറ്റ് സർവ്വേ നടത്തി സംസ്ഥാന സർക്കാർ മലയോര ജനതയെ വഞ്ചിക്കുകയാണ് ചെയ്തത്കർഷകരുടെ വികരം സർക്കാർ കണക്കിലെടുക്കുന്നില്ലകർഷകർക്ക് മുൻഗണന നൽകിയില്ലെങ്കിൽ കർഷക ആത്മഹത്യകൾ വർദ്ധിക്കുംഇത് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

 

കേരളത്തിൽ എന്നും കർഷകർക്കൊപ്പം നിന്നിട്ടുള്ളത്  യുഡിഎഫ് സർക്കാരുകൾ ആണ്.കെ ആൻറണി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ആണ്  1977 വരെയുള്ളവർക്ക് പട്ടയം നൽകിയത്കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടയങ്ങൾ നൽകിയതും നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ആണ്കർഷകരുടെ ഗൗരവമുള്ള വിഷയം ചർച്ച ചെയ്യുമ്പോൾ കോമഡി പറയുന്നവരെ ശ്രദ്ധിക്കേണ്ട കാര്യമില്ലെന്ന് എം.എം മണിയുടെ പ്രസ്താവനകൾക്ക് മുരളീധരൻ മറുപടി നൽകി.

 

 

രാവിലെ തടിയമ്പാട്ട് നിന്ന് ആരംഭിച്ച പദയാത്ര വൈകിട്ട് കഞ്ഞിക്കുഴിയിൽ അവസാനിച്ചുആയിരക്കണക്കിന് പ്രവർത്തകരാണ് ജാഥയെ പിന്തുണച്ച് അണിനിരന്നത്കുമളിയിൽ നിന്ന് 13 ന് ആരംഭിച്ച സമര യാത്ര 200 കിലോ മീറ്റർ ദൂരം പിന്നിട്ട് 23 ന് അടിമാലിയിൽ സമാപിക്കും.

 

 

കഞ്ഞിക്കുഴി നിവാസികളുടെ പട്ടയ പ്രശ്നം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് സമാപന സമ്മേളനത്തിൽ ഡീൻ കുര്യാക്കോസ് എം.പി ആരോപിച്ചുഎല്ലാ നടപടി ക്രമങ്ങളും പൂർത്തികരിച്ചിട്ടും  ഭരണ മുന്നണിയിലെ മൂപ്പിളിമ തർക്കമാണ് പട്ടയം നൽകുന്നതിന് തടസംകർഷകരുടെ പട്ടയ പ്രശ്നങ്ങൾ പരിഹരിച്ചത്  യുഡിഎഫ് ആണ് അഭിമാന ബോധത്തോടെയാണ് ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷ ധർമ്മം എന്ന നിലയിൽ കർഷകർക്ക് വേണ്ടി സമര യാത്ര സംഘടിപ്പിക്കുന്നതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

 

 

പി.ഡി ശോശാമ്മ ചടങ്ങിൽ അധ്യക്ഷത വഹിച്ചുകെഫ്രാൻസിസ് ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തിഡിസിസി പ്രസിഡൻ്റ് സി.പി മാത്യൂമുൻ ഡിസിസി പ്രസിഡൻറ് ജോയി തോമസ്ഇബ്രാഹിംക്കുട്ടി കല്ലാർയുഡിഎഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴികൺവീനർ എം.ജെ ജേക്കബ്,  എം.എൻ ഗോപിതോമസ് രാജൻ.പി ഉസ്മാൻഎം.ഡി. അർജുനൻ, നോബിൾ ജോസഫ്ആഗസ്തി അഴകത്ത്, കെ.എം.ഷുക്കൂർ, വിഎം. അമ്പാട്ട്, വർഗീസ് വെട്ടിയങ്കൽകെവി സെൽവംവിജയ കുമാർ മറ്റക്കരജോസ് ഊരക്കാട്ടിൽമനോജ് മുരളിബിജോ മാണി, കെ.എസ്. അരുൺ, ജോസ് മോടിക്കപുത്തൻപുരയിൽ എന്നിവർ പ്രസംഗിച്ചു.