വയോധികക്ക് നീതി നേടികൊടുത്ത് പഞ്ചായത്ത് അംഗങ്ങൾ

വയോധികക്ക് നീതി നേടികൊടുത്ത് പഞ്ചായത്ത് അംഗങ്ങൾ

മുവാറ്റുപുഴ : പായിപ്ര കൃഷിഭവനിൽ 80 വയസ്സുള്ള വയോധികക്ക് നീതി നിഷേധിക്കുന്ന കൃഷി ഓഫിസറുടെ നടപടിയിൽ പ്രതിഷേധിച്ചു പഞ്ചായത്ത് പ്രസിഡണ്ട് മാത്യൂസ് വർക്കി യുടെ നേതൃത്വത്തിൽ മെമ്പർമാർ ഉൾപ്പെടെ കൃഷി ഭവന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.ഒടുവിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ടാനി തോമസ് സ്ഥലത്തെത്തി.സമരക്കാരും കൃഷി ഓഫീസറും സംസാരിച്ചു പ്രത്യേക മോണിറ്ററിങ് സമിതി യോഗം ചേർന്ന് അനുകൂലതീരുമാനമെടുക്കുമെന്നറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

കഴിഞ്ഞ ഒന്നരവർഷകാലമായി ഭൂമി തരം മാറ്റുന്നതിനായി അപേക്ഷ നൽകിയ പായിപ്ര ഗ്രാമപഞ്ചായത്ത് 22 ആം വാർഡിൽ മണലികുടി വീട്ടിൽ താമസിക്കുന്ന ഏലിയാമ്മ എന്ന 80 വയസുള്ള സ്ത്രീയാണ് കൃഷി ഓഫീസറുടെ നിലപാട് മൂലം ദുരിതത്തിലായത്‌.

തൻറെ സഹോദരിയുടെ പേരിൽ ഉള്ള സ്ഥലം മറ്റ് അവകാശികൾക്കായി നൽകുന്നതിനുള്ള ഗസറ്റ് വിജ്ഞാപനം അടക്കമുള്ള രേഖകൾ കൈവശമുള്ള ലീല എന്ന ഏലിയാമ്മ ന്യായമായ അവകാശം ലഭിക്കുന്നതിനായി കഴിഞ്ഞ 18 മാസമായി ഈ ഫയലിനു പുറകെ നടക്കുകയാണ്.

പായിപ്ര പഞ്ചായത്തിൽ കൃഷി ഓഫീസർക്കെതിരെ നിരവധിയായ പരാതികൾ ആണ് ഉയരുന്നത്.ദൈനംദിനമെന്നോണം ഇവിടെ നിന്ന് ആളുകൾ കണ്ണീരുമായി മടങ്ങുന്നത് എന്ന് പ്രസിഡണ്ട് പറഞ്ഞു 

പഞ്ചായത്തു പ്രസിഡണ്ട് അടക്കമുള്ള ജനപ്രതിനിധികൾ പാവപെട്ട ആളുകൾക്കായി ബന്ധപ്പെടുമ്പോൾ വളരെ മോശമായ രീതിയിൽ പ്രതികരിക്കുകയും നടപടികൾ വൈകിക്കുകയും ചെയ്യുന്നത് സ്ഥിരം പരിപാടി ആയ സാഹചര്യത്തിൽ ആണ് ഈ അമ്മ സത്യാഗ്രഹവുമായി ഇരുന്നത്.ഇതുമായി ബന്ധപ്പെട്ട് ഓഫിസിൽ എത്തിയ പ്രസിഡന്റിനോട് ഇല്ലാത്ത നിയമകുരുക്കുകൾ പറയുകയും മേൽ അധികാരികളോട് ബന്ധപ്പെടാൻ വിമുഖത കാണിക്കുകയും ചെയ്ത സാഹചര്യത്തിൽ ഓഫീസിനു മുന്നിൽ കുത്തിയിരിക്കുകയായിരുന്നു

പഞ്ചായത്ത് അംഗങ്ങൾ ആയ എംസി വിനയൻ, സുകന്യ അനീഷ്,നെജി ഷാനവാസ്,കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ കെ ഉമ്മർ, അനിൽ പി എ ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സിദ്ദിഖ് പേടമാൻ,ബൂത്ത് പ്രസിഡണ്ട് സിദ്ദിഖ് മുതിരക്കലയിൽ എന്നിവർ സംസാരിച്ചു